Monday, February 7, 2011

" ടു ജി സ്പെക്ട്രമോ എന്തൂട്ടാണ്ട ശവ്യോളേ അത്...."

അരിയങ്ങാടിന്നു ലോകത്തിലെ ഏറ്റവും വലിയ ബസ്സ്റ്റന്റ്റുകളിലൊന്നായ ശക്തന്‍ സ്റ്റാന്റ്റിലേക്കു നടക്കുമ്പോഴാണ് പൊറിഞ്ചുവേട്ടനെ കണ്ടത്. പതിവ് ആവേശത്തോടെ പൊറിഞ്ചുവേട്ടന്‍ ചോദിച്ചു: "എന്തൂട്ടാണ്ടാ ഈ റ്റു-ജി സ്പെക്ട്രം?" സ്വരാജ് റൌന്ടിന്റ്റെ ഉള്ലോതുക്കത്തില്‍ കഴിയുമ്പോഴും ആസ്ട്രോഫിസിക്സും അതിനും അപ്പുറവും അറിയാന്‍ ശ്രമിക്കുന്ന തനി ത്രിശ്ശൂക്കാരന്റെ ഭാവമായിരുന്നു പൊറിഞ്ചുവേട്ടനപ്പോള്‍..തേക്കിന്‍കാട് മൈതാനതെക്കാള്‍ വലിയ ഹൃദയവിശാലതയാണ് ത്രിശ്ശൂക്കാര്‍ക്ക്. "എന്താ ഇപ്പൊ ഒരു റ്റു-ജി പ്രേമം?"-ഞാന്‍ ചോദിച്ചു. "ഇപ്പൊ പത്രം തുറന്നാലും ടിവി വെച്ചാലും ഇതന്ന്യാ.."-പൊറിഞ്ചുവേട്ടന്‍ പറഞ്ഞു. വലിയൊരു പ്രസംഗത്തിന് സ്കോപ്പ് കണ്ടു സുകുമാര്‍ അഴിക്കോടാകാന്‍ ഞാന്‍ തൊണ്ട ശരിയാക്കി (മോഹന്‍ലാല്‍ ആരാധകര്‍ ക്ഷമിക്കുക, ഞങ്ങള്‍ ത്രിശ്ശൂക്കാര്‍ക്ക് അഴീക്കൊടുമാഷ് ഒരു സംഭവം തന്ന്യാ). കല്യണീരാഗം മൂന്നാം ഭാഗത്തില്‍ പിടിച്ചു ഞാന്‍ തുടങ്ങി (ത്രിശ്ശൂക്കാര്ടെ പ്രിയപ്പെട്ട ബിയറും കല്യാണി തന്നെയാ)- "ഈ ടു-ജിന്ന് പറേന്നത്‌ ഒരു ഫോണ്‍ സംഭവമാ..." പാടി മുഴുമിക്കാന്‍ പൊറിഞ്ചുവേട്ടന്‍ സമ്മതിച്ചില്ല. സംഗതികള്‍ ശരിയല്ലെന്ന് സംശയിച്ചു നില്‍ക്കെ പൊറിഞ്ചുവേട്ടന്‍ ചോദിച്ചു: "ഇപ്പൊദു വാര്‍ത്തയില്‍ വരാന്‍ എന്തൂട്ടാ കാരണം? രാജയ്ക്കും അവന്റെ ദിന്കൊള്‍ഫികള്‍ക്കുംഇതിലെന്താ കാര്യം?" "അതിപ്പോ രാജ മന്ത്രിയായിരുന്നപ്പോ കണ്ണുകൊണ്ട് കാണാന്‍ കഴിയാത്ത ഈ സാധനം അവന്റെ വേണ്ടപ്പെട്ടവര്‍ക്ക് വിറ്റപ്പോ രാജ്യത്തിനുണ്ടായ നഷ്ടം ഒരു ലക്ഷത്തി എഴുപത്തിയാരായിരം കോടി രൂപ!" -പതിവ് അഴിമതിക്കഥകള്‍ പറയുന്ന ലാഘവത്തോടെ ഞാന്‍ പറഞ്ഞു..."ഓഹോ! ഒരു ലക്ഷത്തി എഴുപത്തിയാരായിരംകോടി രൂപ...ഇന്ത്യയിലെ ജനങ്ങളുടെ എണ്ണം 1,11,00,00,000...അപ്പൊ ന്റെ ലൂര്ദു മാതാവേ! ആളൊന്നിനു അഥവാ ഓരോരുത്തര്‍ക്കും നഷ്ടം 1,600 രൂപ. എന്ടീം നിന്റീം പോക്കറ്റീന്നാണ്‍ു ഈ പൈസയൊക്കെ അടിച്ചെടുത്തത്.." - വേദന കലര്‍ന്ന സ്വരത്തില്‍ കടയിലെ അരിച്ച്ചാക്കിന്റെ കാശ് കണക്കു കൂട്ടുന്ന കൃത്യതയോടെ പൊറിഞ്ചുവേട്ടന്‍ പറഞ്ഞു..."എന്റീശ്വരാ!"സംവിധായകന്‍ ശങ്കര്‍ ആരാധകമന്രം നേതാവ് 'ഇന്ത്യന്‍ യന്തിരന്‍' ശഷിമോന്റെ പ്രതികരണം പെട്ടെന്നായിരുന്നു. "അത് വന്ത് കണ്ണാ, ഈ തുകയ്ക്ക് ജപ്പാനെ സ്വന്തം പേരിലെഴുതി വാങ്ങിക്കാം..അല്ലെങ്കില്‍, പത്തു തവണ കേരളം സിങ്കപ്പൂര് പോലെയാക്കാം. ഈ നാട്ടിലെ എല്ലാവന്മാരും 'വെണ്ടക്കായ അംബി'യെപ്പോലെയും 'റോസാപ്പൂ റെമോ'yeപ്പോലെയും ആയിപ്പോയി...നാടിനെ രക്ഷിക്കനെങ്കി ഇനി വല്ല ശിവാജിയും അന്ന്യനും വരണം." രജനിയുടെ സൂപ്പെര്‍ ഡയലോഗു പോലെയായിരുന്നു ശശിമോന്റെ ആത്മരോക്ഷം. "പന്ന്യനും അന്ന്യനുമോന്നും വേണ്ട, നിങ്ങളൊക്കെ വിചാരിച്ചാ മതി ഈ നാട് നന്നാവാന്‍..ലൂര്‍്ദു പള്ളീലെ കാണിക്ക കട്ടവനായാലും ശരി, ഖജനാവ് കട്ടവനായാലും ശരി വെറുതെ വിടരുത്!" ത്രിശ്ശൂക്കാരന്റെ പതിവ് നീതിസാരം പൊറിഞ്ചുവേട്ടന്‍ പങ്കുവെച്ചു..ശ്ലതകാകാളിവൃത്തത്തില്‍ സുരേഷ് ഗോപിയുടെ പ്രാസമോപ്പിച്ചുള്ള പഞ്ച് ഡയലോഗു കേട്ടതുപോലുള്ള ആവേശത്തില്‍ നമ്പോലന്‍ ശക്തിമരുന്നു കുടിച്ചതുപോലെ ഞാന്‍ തിരിച്ചു നടന്നു. സ്പേസ് ഷട്ടിലെനെക്കാള് വേഗതയുള്ള ലിമിട്ടട് സ്റ്റോപ്പ്‌ ബസിലിരിക്കവേ റേഡിയോ മുഴങ്ങി:
'ബഹിരാകാശവാണി, വാര്‍ത്തകള്‍ വായിക്കുന്നത് പാച്ചു അഥവാ ഗോപാലന്‍. ടു-ജി സ്പെക്ട്രത്തെക്കാള്‍ വലിയ മറ്റൊരു സ്പെക്ട്രം അഴിമതി രാജ്യത്ത് നടന്നിരിക്കുന്നു. ഈ അഴിമതിയില്‍ രാജ്യത്തിനുണ്ടായ നഷ്ടം രണ്ടുലക്ഷം കോടി രൂപയാണെന്ന് രാജ്യത്തെ പ്രധാന കണക്കന്‍(CAG) കണ്ടെത്തിയിട്ടുണ്ട് !'
രണ്ടുലക്ഷം കോടിക്ക് എത്ര പൂജ്യങ്ങള്‍ ഉണ്ടെന്നു എണ്ണാന്‍ ശ്രമിച്ചു പരാജയപ്പെട്ടു, നിരാശയോടെ ഞാന്‍ മനസ്സില്‍ പറഞ്ഞു - 'ഈ നാട് നന്നാവില്യ'.

Saturday, February 5, 2011

ഓറഞ്ച് കുട്ടയില്‍ പുഴുവരിക്കുന്നു !!!


കള്ളപ്പണം കൊണ്ട് കൊഴുത്ത ഒരു ഐ.പി.എല്‍. ടീം നമുക്ക് വേണോ?
കുട്ടനാടന്‍ പാട്ടും പാടി, തെങ്ങിന്‍ പട്ടവെട്ടിയ ബാറ്റും പ്ലാവില തൊപ്പിയുമായി ഓറഞ്ച് പട കൊച്ചി കലൂര്‍ മൈതാനത് വന്നിറങ്ങുന്നതും കാത്തിരിക്കുകയായിരുന്നു മാലോകരായ മലയാളികളെല്ലാം. ആവേശം പകരാന്‍ പ്രിയദര്‍ശന്റെ ടീം പാട്ടും ആടിത്തിമിര്‍ക്കാന്‍ ചിയര്‍ പെണ്‍കുട്ടികളും. കള്ളുകച്ചവടക്കാരന്റെയും ബോളിവുഡ് ബാദ്ഷമാരുടെയും പിള്ളേരെ തോല്പിക്കാന്‍ പതിനെട്ടടവും പൂഴിക്കടകനും പഠിച്ചു കളത്തില്‍ ഇറങ്ങുബോള്‍ ആരതി ഉഴിഞ്ഞ് സ്വീകരിക്കാന്‍ ഗോപുമോന്റെ അമ്മയും. അടിച്ചു കിണ്ടിയാകുബോള്‍ ഉടുമുണ്ടും ഷര്‍ട്ടും ഊരുന്ന അയ്യപ്പ ബൈജുമാര്‍ക്ക് തലവനായി കളി തോറ്റാലും ജയിച്ചാലും ടി ഷര്‍ട്ട്‌ ഊരി വീശാന്‍ ദാദ എത്തുമെന്ന വ്യാമോഹവും . ബ്രാന്‍ഡ്‌ അംബാസിഡര്‍ ആയി മീശപിരിക്കാന്‍ ലാലേട്ടന്‍, കൂടെ വിദ്യാബാലനും അസിനും.... പാമ്പ്, ആന,കുതിര, പട്ടി തുടങ്ങി കൊച്ചിയുടെ ദേശീയപക്ഷിയായ കൊതുകിന്റെ വരെ പേര് ടീമിന് ചേരുമോ എന്ന ചൂടന്‍ ചര്‍ച്ച. കളി പഠിപ്പിക്കാന്‍ തരൂര്‍ മാമനും കൂട്ടരും... പഠിക്കാന്‍ വനം മന്ത്രി ജയറാം രമേഷിനെ തെറിവിളിച് കണ്ടല്‍ വെട്ടി കളിസ്ഥലവും .....

പെട്ടന്നാണ് എല്ലാം മാറി മറിഞ്ഞത് . തെഹെല്ക പുറത്തുവിട്ട വിദേശ കള്ളപ്പണക്കാരുടെ പേര് വിവരങ്ങളുടെ കൂട്ടത്തില്‍ കൊച്ചി ഐ.പി.എല്‍. ടീം ഉടമകളും. കൊച്ചി ടീമില്‍ 12 ശതമാനം ഓഹരിയുള്ള റോസി ബ്ലൂ കമ്പനിയാണ് രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയെ വഞ്ചിച്ചുകൊണ്ടിരിക്കുന്നത്. ഈ കൊള്ളപ്പണത്തിന്റെ അഞ്ചില്‍ ഒന്നുമതി ഇന്ത്യയുടെ വിദേശ കടം വീട്ടാന്‍. പേരിനുപറയാം എല്ലാ ടീമും ഇങ്ങിനെയാണെന്ന്... എന്നാല്‍ പൊറിഞ്ചു ഏട്ടന്‍ പറയുന്നത് 'മ്മടെ മാവേലി കിംഗ്‌ ഭരിച്ചിരുന്ന കേരളനാടിന്റെ പേരില്‍ ഇതു വേണോന്നാ...' എന്താ ശരിയല്ലേ?